Connect with us

Crime

ബംഗാളുകാരനെ കൊലപ്പെടുത്തിയ കേസില്‍ 16 കാരൻ അറസ്റ്റില്‍

Published

on

തൃശൂര്‍: പെരിഞ്ചേരിയില്‍ ബംഗാളുകാരനായ മന്‍സൂര്‍ മാലിക്കിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മൃതദേഹം കുഴിച്ചിടാന്‍ മന്‍സൂറിന്‍റെ ഭാര്യ രേഷ്മ ബീവിയെയും കാമുകന്‍ ബീരുവിനെയും സഹായിച്ച പതിനാറുകാരനാണ് പിടിയിലായത്. ബീരുവിന്‍റെ സുഹൃത്താണ് ബംഗാള്‍ സ്വദേശിയായ പതിനാറുകാരന്‍.

ബീരു ആണ് മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ബീരുവിനെ രേഷ്മ സഹായിച്ചു. മൃതദേഹം ഒരു ദിവസം ഒളിപ്പിച്ച ശേഷമാണ് കുഴിച്ചുമൂടിയതെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും അറസ്റ്റിലായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച പതിനാറുകാരനും പിടിയിലായത്.

തൃശൂര്‍ പെരിഞ്ചേരിയിലാണ് സംഭവം. മറ്റൊരാളുടെ സഹായത്തോടെ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു എന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ രേഷ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകന്‍റെ പങ്ക് വെളിവായത്.

ഒരാഴ്ച്ച മുമ്പാണ് കൊലപാതകം നടന്നത്. ധീരുവിന്‍റെ സഹായത്തോടെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് പരിസരത്ത് തന്നെ കുഴിച്ച് മൂടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പിന്നീട് ചോദ്യം ചെയ്യലില്‍ താനാണ് കൊലപ്പെടുത്തിയതെന്ന് രേഷ്മ കുറ്റസമ്മതം നടത്തി. ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനിടെ തന്നെ അടിക്കാന്‍ എടുത്ത ഉരുമ്പ് വടി പിടിച്ച് വാങ്ങി അടിച്ചുവെന്നാണ് രേഷ്മ പറഞ്ഞത്. എന്നാല്‍ മൊഴിയില്‍ അസ്വാഭാവികത തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലയിലെ ധീരുവിന്‍റെ പങ്ക് പുറത്ത് വന്നത.

മന്‍സുറിന് ധീരു മദ്യം നല്‍കി മയക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് രേഷ്മ വെളിപ്പെടുത്തി. ശേഷം മൃതദേഹം ബാത്തറൂമില്‍ ഒളിപ്പിച്ചിട്ട് അടുത്ത ദിവസമാണ് കുഴിച്ച് മൂടിയത്. മൃതദേഹം പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികളെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Continue Reading