Connect with us

Crime

ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങളും ദ്യശ്യങ്ങളും ഷാരോണിന്റെ പക്കലുണ്ടായിരുന്നു. ആവശ്യപ്പെട്ടിട്ടും ഗ്രീഷ്മയ്ക്ക് നല്‍കിയില്ല, ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്

Published

on

തിരുവനന്തപുരം :ഷാരോണ്‍ രാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഗ്രീഷ്മയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്. ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വൈരാഗ്യമാണെന്നാണ് ഗ്രീഷ്മ മൊഴി നല്‍കിയിരിക്കുന്നത്. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും ദ്യശ്യങ്ങളും ഷാരോണിന്റെ പക്കലുണ്ടായിരുന്നു. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിഡിയോയും ഫോട്ടോയും ഷാരോണ്‍ ഗ്രീഷ്മയ്ക്ക് നല്‍കിയില്ല, ഡിലീറ്റ് ചെയ്തതുമില്ല. ഷാരോണ്‍ ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഗ്രീഷ്മ പലതവണ ആത്മഹത്യ ഭീഷണി മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയിരുന്നില്ല. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഗ്രീഷ്മയുടെ മൊഴി.

കൊലപാതകം ഒളിപ്പിക്കാനും നീക്കം നടത്തിയതായി ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷകുപ്പി പറമ്പില്‍ ഉപേക്ഷിച്ചുവെന്നും, പെരുമാറ്റത്തില്‍ ശ്രദ്ധ പുലര്‍ത്തിയെന്നും ഗ്രീഷ്മ വ്യക്തമാക്കി. പോലീസില്‍ നിന്ന് രക്ഷപെടാന്‍ പരമാവധി ശ്രമിച്ചു. ചോദ്യം ചെയ്യല്‍ നേരിടാന്‍ ഗൂഗിളില്‍ തിരഞ്ഞെന്നും ഗ്രീഷ്മ മൊഴി നല്‍കി.

തിരുവനന്തപുരം പാറശാലയില്‍ ഷാരോണിന്റെ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചത് ഇന്നലെയാണ്. നിലവില്‍ കേസില്‍ ഗ്രീഷ്മ മാത്രമാണ് പ്രതി. ശാസ്ത്രീയമായ തെളിവുകള്‍ ഇനിയും ശേഖരിക്കേണ്ടതുണ്ട്. ഇന്നലെ 7 മണിക്കൂറോളം ഗ്രീഷ്മയെ ചോദ്യം ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ജാതക ദോഷമുണ്ടെന്ന് ഗ്രീഷ്മ കള്ളം പറയുകയായിരുന്നുവെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു.

Continue Reading