Crime
ബ്രിട്ടണിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.ഭര്‍ത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ബ്രിട്ടീഷ് പോലീസ്

കോട്ടയം: ബ്രിട്ടണിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വൈക്കം സ്വദേശി അഞ്ജുവിനെ ഭര്‍ത്താവ് കണ്ണൂർ സ്വദേശിസാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കളെ ബ്രിട്ടീഷ് പോലീസ് അറിയിച്ചു. അഞ്ജുവിന്റെ പിതാവ് അശോകനെ ദ്വിഭാഷിയുടെ സഹായത്തോടെ വിളിച്ചാണ് ബ്രിട്ടീസ് പോലീസ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്.
ഷാളോ കയറോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് അഞ്ജുവിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അഞ്ജുവിന്റെ ശരീരത്തില്‍ മുറിവുകളുമുണ്ടായിരുന്നു. കസ്റ്റഡിയിലുള്ള ഭര്‍ത്താവിനെതിരേ കൊലക്കുറ്റം ചുമത്തുമെന്നും ബ്രിട്ടീഷ് പോലീസ് അറിയിച്ചു.
അഞ്ജുവിനൊപ്പം കൊല്ലപ്പെട്ട മക്കളായ ജീവയുടെയും ജാന്‍വിയുടെയും മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇതിനുശേഷം കേസിന്റെ തുടര്‍നടപടികളിലേക്ക് പോലീസ് കടക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 30 ലക്ഷത്തോളം ചെലവ് വരുമെന്നും കുടുബത്തെ പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഭീമമായ ഈ ചെലവ് താങ്ങാനാകാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടലിന് കാത്തിരിക്കുകയാണ് കുടുംബം