Connect with us

Crime

എ.സി മൊയ്തീന്‍ ഇ.ഡിക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ല അയ്യന്തോള്‍ സഹകരണ ബാങ്കിൽ ഇന്നലെ പുലർച്ചെ  ആരംഭിച്ച റയ്ഡ് ഇപ്പോഴും തുടരുന്നു

Published

on

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി   എ.സി മൊയ്തീന്‍ എം.എല്‍.എ
ഇ.ഡിക്ക് മുന്നില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സാമാജികര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ്സില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് അദ്ദേഹം ഇ.ഡിയെ ഇമെയിലിലൂടെ അറിയിച്ചു. നിയമസഭാ സാമാജികര്‍ക്കായുള്ള ക്ലാസില്‍ പങ്കെടുക്കാനായി എ.സി മൊയ്തീന്‍ ഇന്ന് രാവിലെ തലസ്ഥാനത്തെത്തി. അറസ്റ്റ് ഭയന്നാണ് മൊയ്തീൻ ഇന്ന് ഹാജരാകാതതെന്നും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും പറയപ്പെടുന്നു.

ഈ മാസം 10ന് മൊയ്തീനെ ഇ.ഡി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സമര്‍പ്പിച്ച രേഖകളും ഇ.ഡി ശേഖരിച്ച വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടതോടെയാണ് വീണ്ടും നോട്ടീസ് നല്‍കിയത്. നേരത്തെ മൊയ്തീന്റെ വസതിയില്‍ ഇ.ഡി റെയ്ഡ് നടത്തുകയും 28 ലക്ഷം രൂപയുടെ നിക്ഷേപ വിവരങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. അതിന് ശേഷം തൃശ്ശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് കാട, വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ അരവിന്ദാക്ഷന്‍ എന്നിവരെ തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെ തിങ്കളാഴ്ച കേസില്‍ ഉള്‍പ്പെട്ട ബിനാമികളെന്ന് കരുതുന്നവരുടെ വീടുകള്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

24 മണിക്കൂര്‍ പിന്നിട്ടിട്ടും ചിലയിടങ്ങളില്‍ റെയ്ഡ് തുടരുകയാണ്. സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ എം.കെ കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇന്നലെ പുലർച്ചെ  അയ്യന്തോള്‍ സഹകരണ ബാങ്കിൽ ആരംഭിച്ച പരിശോധന ഇപ്പോഴും  തുടരുകയാണ്.

Continue Reading