Connect with us

KERALA

പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതല ഇന്‍സ്‌പെക്ടര്‍മാരില്‍ നിന്നും എസ്‌ഐമാര്‍ക്ക് തിരിച്ചു നല്‍കും. സ്‌റ്റേഷനുകളുടെ ഘടനയില്‍ വീണ്ടും മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍

Published

on

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകളുടെ ഘടനയില്‍ വീണ്ടും മാറ്റം വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതല ഇന്‍സ്‌പെക്ടര്‍മാരില്‍ നിന്നും എസ്‌ഐമാര്‍ക്ക് തിരിച്ചു നല്‍കും. സ്‌റ്റേഷന്‍ ഭരണം ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കിയ ഒന്നാം പിണറായി സര്‍ക്കാരിന്റെ പരിഷ്‌ക്കാരം പാളിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുനര്‍സംഘടനക്ക് നീക്കം നടത്തുന്നത്.

അഞ്ചുവര്‍ഷം മുമ്പുള്ള കേരളപിറവി ദിനത്തിലാണ് അന്നത്തെ പോലീസ് മേധവി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സേനയില്‍ പരിഷ്‌ക്കരണം നടത്തിയത്.തുടര്‍ന്ന് സംസ്ഥാനത്ത 472 പോലീസ് സ്‌റ്റേഷനുകളുടെ ഭരണം എസ്‌ഐമാരില്‍ നിന്നും ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറി. ഇതിന്റെ ഭാഗമായി എസ്‌ഐമാരുടെ തസ്തിക ഇന്‍സ്‌പെക്ടര്‍ റാങ്കിലേക്ക് ഉയര്‍ത്തുകയും 218 പേര്‍ക്ക് കൂട്ടത്തോടെ സ്ഥാനകയറ്റം നല്‍കുകയും ചെയ്തു.

ഇതോടെ രണ്ട് സ്‌റ്റേഷന്റെ ചുമതല നോക്കിയിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഒരു സ്‌റ്റേഷന്റെ ചുമതലയിലേക്ക് ഒതുങ്ങി. പക്ഷെ പരിഷ്‌ക്കരണം കൊണ്ട് വേണ്ടത്ര പ്രയോജനം ഉണ്ടായില്ലെന്ന് എസ്പിമാരുടെയും എഡിജിപിമാരുടെയും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

ഇക്കാര്യം പരിശോധിക്കാന്‍ വേണ്ടി ഡിജിപി ടി.കെ. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നാലംഗ സമിതിയുണ്ടാക്കി. നാലുവര്‍ഷം പിന്നിടുമ്പോള്‍ പരിഷ്‌ക്കരണം നേട്ടത്തെക്കാള്‍ കൂടുതല്‍ കോട്ടമുണ്ടാക്കിയെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്.സംസ്ഥാനത്തെ ചില പ്രധനപ്പെട്ട സ്‌റ്റേഷനുകളില്‍ ഒഴികെ മറ്റ് സ്‌റ്റേഷനുകളുടെ ചുമതല എസ്.ഐമാര്‍ക്ക് തിരികെ നല്‍കാനും മേല്‍നോട്ട ചുമതലകളിലേക്ക് ഇന്‍സ്‌പെക്ടര്‍മാരെ മടക്കികൊണ്ടുവരാനുമാണ് സമിതിയുടെ ശുപാര്‍ശ.

Continue Reading