Connect with us

Crime

സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി കസ്റ്റംസ്

Published

on

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി കസ്റ്റംസ്. ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസിൽ പ്രതികളാക്കാൻ കസ്റ്റംസ് തീരുമാനിച്ചു.യുഎഇ കോൺസൽ ജനറലിന് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതി വിദേശകാര്യമന്ത്രാലയം കൊച്ചി കസ്റ്റംസിന് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.

കോൺസുൽ ജനറൽ ആയിരുന്ന ജമാൽ ഹുസൈൻ അൽ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും സ്വർണം പിടിച്ചതിന് പിന്നാലെ ഗൾഫിലേക്ക് കടന്നിരുന്നു.ജൂൺ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് ഇതിൽ പതിനാലരകോടി രൂപയുടെ സ്വർണം ഉണ്ടെന്നു കണ്ടെത്തുന്നു. ഈ ബാഗ് കോൺസൽ ജനറലിന്റെ പേരിൽ വന്ന നയതന്ത്ര ബാഗാണ്. അതിനാൽ തന്നെ ബാഗ് തുറക്കുന്നത് തടയാൻ അറ്റാഷയും കോൺസുൽ ജനറലും കസ്റ്റംസിന്റെ മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. പക്ഷേ ഈ ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്തതോടെ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് സ്വപ്നയും സരിത്തും സന്ദീപും റമീസും അടക്കം 24 ലോളം പേരെ പ്രതികളാക്കിയിരുന്നു.നയതന്ത്ര ബാഗുവഴി വരുന്ന സ്വർണത്തിന് ഇരുവരും കൈക്കൂലി വാങ്ങിയിരുന്നതായി മറ്റ് പ്രതികളുടെ ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. സ്വപ്നയും സരിത്തും സന്ദീപും ഇരുവർക്കും എതിരെ മൊഴി നൽകുകയും ചെയ്തിരുന്നു.

ഇരുവർക്കുമുള്ള നയതന്ത്ര പരിരഷയും യുഎഇ സർക്കാരുമായുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്ത് കസ്റ്റംസ് കേന്ദ്രസർക്കാരിന്റെ അനുമതിയ്ക്കായി കാത്തുനിൽക്കുകയായിരുന്നു.

ഇതോടെ ഒന്നാം പിണറായി സർക്കാറിനെ ഏറെ മുൾമുനയിൽ നിർത്തിയ സ്വർണ്ണ കടത്ത് കേസ് വീണ്ടും ജീവൻ വെക്കുകയാണ്. രണ്ടാം പിണറായി സർക്കാറിന്റെ തുടക്കത്തിൽ തന്നെ സ്വർണ്ണ കടത്ത് കേസ് സജീവമാക്കി രാഷ്ട്രീയ സമ്മർദ്ധം കൂട്ടാനാണ് കേന്ദ്ര സർക്കാർ നീക്കം.

Continue Reading