Crime
ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ചെന്ന് സൈന്യം. ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ സാഹിദ് വാനി ഉള്‍പ്പെടെ അഞ്ച് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു.12 മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലിലാണ് അഞ്ച് ഭീകരരെ വധിക്കുന്നത്.
ജമ്മു കശ്മീരിലെ പുല്‍വാമ, ബുദ്ഗാം ജില്ലകളിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ജയ്ഷെ കമാന്‍ഡറും ഒരു പാക്കിസ്ഥാനിയും മൂന്ന് പ്രാദേശിക ഭീകരരുമാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ 11 ഏറ്റുമുട്ടലുകളിലായി പാകിസ്താനില്‍ നിന്നുള്ള 8 പേരടക്കം 21 ഭീകരരെ വധിച്ചതായി വിജയ് കുമാര്‍ പറഞ്ഞു.
പുല്‍വാമയിലെ നൈറ മേഖലയില്‍ മാത്രം നാല് ഭീകരരെയാണ് വധിച്ചത്. സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. ബുദ്ഗാമില്‍ നിന്ന് എകെ 56 റൈഫിള്‍ ഉള്‍പ്പെടെ കണ്ടെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത 3 ഭീകരരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് ഏറ്റുമുട്ടല്‍ നടന്നത്. കാഷ്മീരില്‍ ഭീകരരുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യുവരിച്ചിരുന്നു. അനന്തനാഗ് ജില്ലയിലാണ് സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ അലി മൊഹമ്മദ് ആണ് മരിച്ചത്. ബിജ്ബെഹര പ്രദേശത്തെ ഹസൻപോറയിലുള്ള വീടിന് സമീപത്തുവച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ഈ മേഖലയിലും തിരച്ചില്‍ ശക്തമാക്കിയട്ടുണ്ട്.