Connect with us

Crime

കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി യൂണിവേഴ്‌സിറ്റി വനിതാ ജീവനക്കാരി വിജിലന്‍ സിന്റെ പിടിയിലായി

Published

on

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സര്‍വകലാശാല യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയിലായി.ആര്‍പ്പൂക്കര സ്വദേശിയും വനിതാ ജീവനക്കാരിയുമായ യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് എല്‍സി സജിയാണ് വിജിലന്‍സ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പിടിയിലായത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു  സംഭവം. എം.ബിഎ വിദ്യാര്‍ഥിയില്‍ നിന്നും മാര്‍ക്ക് ലിസ്റ്റും പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എല്‍സി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നു ഇവര്‍ 1.25 ലക്ഷം രൂപ കൈക്കൂലിയായി നല്‍കി.ബാക്കി തുകയായ 30000 രൂപ കൂടി നല്‍കണമെന്ന് എല്‍സി ആവശ്യപ്പെട്ടു. ഇതില്‍ ആദ്യ ഗഡുവായ 15000 രൂപ ശനിയാഴ്ച തന്നെ നല്‍കണമെന്നു എല്‍സി വാശിപിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു, എം.ബി.എ വിദ്യാര്‍ഥിനി വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന് പരാതി നല്‍കി.

ഇതിന്‍റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷം എം.ബി.എ വിദ്യാര്‍ഥിയുടെ പക്കില്‍ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ നോട്ട് നല്‍കി വിട്ടു. ഈ തുക യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വച്ച്‌ എം.ബി.എ വിദ്യാര്‍ഥിയുടെ പക്കല്‍ നിന്നും ഏറ്റുവാങ്ങുന്നതിനിടെ ഇവരെ വിജിലന്‍സ് സംഘം പിടികൂടി. വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് ഉദ്യോസ്ഥനെ പിടികൂടിയത്.

വിജിലന്‍സ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്‍, ഇന്‍സ്‌പെക്ടര്‍മാരായ സാജു, ജയകുമാര്‍, നിസാം, എസ്.ഐ സ്റ്റാന്‍ലി, അനൂപ്, അരുണ്‍ ചന്ദ്, അനില്‍കുമാര്‍, പ്രസന്നന്‍ സുരേഷ്, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ രഞ്ജിനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Continue Reading