Connect with us

Crime

ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം

Published

on

ന്യൂഡൽഹി∙ ഡൽഹിയിൽ റെയിൽവേ കെട്ടിടത്തിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.സംഭവത്തിൽ റെയിൽവേ ജീവനക്കാരനായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഫരീദാബാദ് സ്വദേശിനിയായ മുപ്പുതുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. .വ്യാഴാഴ്‌ച അർധരാത്രിയിലാണ് സംഭവം നടന്നത്. പിടിയിലായ നാലുപേരും റയിൽവേ ഇല‌ക്‌ട്രിക്കൽ വിഭാഗത്തിലെ സ്ഥിരം ജീവനക്കാരാണ്.

ഇലക്ട്രിക്കൽ മെയിന്റനൻസ് മുറിയിൽ എത്തിച്ചായിരുന്നു ബലാത്സംഗം. സംഭവത്തിൽ സതീഷ് കുമാര്‍(35) വിനോദ് കുമാര്‍(38) മംഗള്‍ചന്ദ് മീണ(33) ജഗദീഷ് ചന്ദ്(37) എന്നിവരെയാണ് അറസ്റ്റ്‌ ചെയ്‌തത്.വെള്ളിയാഴ്ച പുലർച്ചെ 2.27 ന് യുവതി തന്നെയാണ് റെയിൽവേ അധികൃതരെ വിവരം അറിയിച്ചത്.

ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി രണ്ട് വർഷങ്ങൾക്കു മുൻപാണ് ഒരു സുഹൃത്ത് വഴി പ്രതികളിലൊരാളെ പരിചയപ്പെടുന്നത്. റെയിൽവേ ജീവനക്കാരൻ എന്ന് പരിചയപ്പെടുത്തിയ ഇയാൾ യുവതിക്കു റെയിൽവേയിൽ ജോലി വാഗ്‍ദാനം ചെയ്‌തിരുന്നു. ഇയാളുടെ ക്ഷണം അനുസരിച്ച് പ്രതിയുടെ മകന്റെ ജൻമദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യുവതി.കീർത്തി നഗർ മെട്രോ സ്റ്റേഷനിൽ രാത്രി 10.30 ന് എത്തിച്ചേർന്ന യുവതിയെ പ്രതി ഡൽഹി റെയിൽവ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇലക്ട്രിക്കൽ മെയിന്റനൻസ് മുറിയിൽ കുറച്ചു സമയം കാത്തിരിക്കാൻ പ്രതി യുവതിയോട് ആവശ്യപ്പെട്ടു. കുറച്ചു സമയത്തിനു ശേഷം സൃഹൃത്തിനെയും കൂട്ടി മുറിയിലെത്തിയതിനു ശേഷമായിരുന്നു കൂട്ടബലാത്സംഗമെന്നാണ് പരാതി..

Continue Reading