Connect with us

KERALA

ലൈഫ് മിഷന്‍ അഴിമതി കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കിയിട്ടില്ലെന്ന് അനില്‍അക്കര വിധിയെ സ്വാഗതം ചെയ്യുന്നതായും അക്കര

Published

on


തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീരിച്ചിട്ടില്ലെന്ന് അനില്‍ അക്കര എം.എല്‍.എ. ഫോറില്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടുമായി ബന്ധപ്പെട്ട് വാദം തുടരുമെന്നാണ് കോടതി വ്യക്തമാക്കിയത്. സര്‍ക്കാര്‍ വാദത്തിലെ സാങ്കേതികമായ ഒരു വിഷയം മാത്രമാണ് കോടതി പരിഗണിച്ചത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ര്‍ടുമായി ബന്ധപ്പെട്ട് വ്യക്തത വരുന്നത് വരെ രണ്ട് മാസത്തേക്ക് അറസ്റ്റ് ഉള്‍പ്പടെയുളള നടപടികള്‍ വേണ്ടെന്ന് മാത്രമാണ് കോടതി വ്യക്തമാക്കിയിട്ടുളളതെന്നും അനില്‍ അക്കര ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാരിന് ആശ്വാസം: ലൈഫ് മിഷനിലെ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

സി.ബി.ഐ അന്വേഷണം നടത്തുന്നതിന് യാതൊരു തടസവുമില്ലെന്നാണ് കോടതിയില്‍ നിന്ന് വ്യക്തമായിട്ടുളളത്. പണം കൈമാറിയെന്ന് പ്രതി സമ്മതിച്ച് കഴിഞ്ഞു. ബാങ്ക് വിവരങ്ങളും ജി.എസ്.ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. വളരെ തന്ത്രപൂര്‍വ്വം സ്വപ്ന ഉള്‍പ്പടെയുളളവര്‍ ഈ കേസ് അട്ടിമറിക്കുന്നതിന് വേണ്ടി രാഷ്ട്രീയ നേതൃത്വത്തെ ബദ്ധപ്പെട്ടിട്ടുണ്ട്. എ.സി മൊയ്തീന്‍ ഉള്‍പ്പടെയുളള സി.പി.എം നേതാക്കളെ അതിനു വേണ്ടി ഉപയോഗിച്ചു.

സി.ബി.ഐ അന്വേഷണം തുടരുന്നതിന് നിയമപരമായി തടസമില്ല. കോടതി വിധി സ്വാഗതാര്‍ഹമാണ്. വിധിയുമായി ബദ്ധപ്പെട്ട് യാതൊരു പരാതിയുമില്ല. തട്ടിപ്പ് നടത്തിയത് യൂണിടാക്കും സര്‍ക്കാരിന്റെ ഔദ്യോഗിക ഭാരവാഹികളുമാണ്. മുഖ്യമന്ത്രിക്കും മന്ത്രി മൊയ്തീനും ഇതില്‍ പങ്കുണ്ടെന്നും അനില്‍ അക്കര കുറ്റപ്പെടുത്തി.

Continue Reading