Connect with us

KERALA

പെരിന്തൽ മണ്ണ  നിയമസഭാ തെരഞ്ഞെടുപ്പിൽ കാണാതായ വോട്ടു പെട്ടി   സഹകരണ  രജിസ്ട്രാറുടെ  ഓഫീസിൽ നിന്നു കണ്ടെത്തി

Published

on

മലപ്പുറം: പെരിന്തൽ മണ്ണ  നിയമസഭാ തെരഞ്ഞെടുപ്പിൽ കാണാതായ വോട്ടു പെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ്  കണാതായ പെട്ടി കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് തർക്കത്തെ തുടർന്ന് എണ്ണാതെ വച്ച സ്പെഷ്യൽ തപാൽ വോട്ട് പെട്ടികളിൽ ഒന്നാണ് പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് കാണാതായത്. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും  38 വോട്ട ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ പരിഗണിച്ചിരുന്നില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് അവ എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന മുസ്തഫയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.  

തപാല്‍ വോട്ടുകള്‍ ഹൈക്കോടതിലേക്ക് മാറ്റുന്നതിനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് പെട്ടി കാണാനില്ലെന്ന വിവരം മനസിലാവുന്നത്. പിന്നീട്, ജില്ലാ സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് വോട്ടുപെട്ടി കണ്ടെത്തുകയായിരുന്നു. എന്നാൽ ഈ പെട്ടി എങ്ങനെയാണ് ഇവിടെയെത്തിയതെന്ന കാര്യത്തിൽ വ്യക്തയില്ല.

Continue Reading