Connect with us

Crime

ലഹരിക്കടത്ത് കേസ് തന്നെ കുടുക്കാനുള്ള നീക്കമാണെന്ന് സിപിഎം കൗണ്‍സിലര്‍. സംഭവത്തിന് പിന്നിൽ ജി. സുധാകരനും, പി.പി ചിത്തരഞ്ജനും

Published

on

ആലുപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ് തന്നെ കുടുക്കാനുള്ള നീക്കമാണെന്ന് കേസില്‍ ഉൾപ്പെട്ട സിപിഎം കൗണ്‍സിലര്‍ എ. ഷാനവാസ്. മുന്‍മന്ത്രി ജി. സുധാകരന്‍, പി.പി ചിത്തരഞ്ജന്‍ എംഎല്‍എ, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ എന്നിവരാണ് ഇതിന് പിന്നിലെന്നും ഷാനവാസ് ആരോപിച്ചു. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിക്ക് ഷാനവാസ് നല്‍കിയ കത്തിലാണ് പാര്‍ട്ടിലെ ഉന്നതര്‍ക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

പാര്‍ട്ടിയിലെ ഒരു പ്രാദേശിക നേതാവ് തനിക്കെതിരേ പോലീസിനും ഇ.ഡിക്കും ജിഎസ്ടി വകുപ്പിനും പരാതി നല്‍കിയതിന് ഈ പ്രമുഖ നേതാക്കളുടെ പ്രേരണയാലാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളിലുള്ള വിഭാഗീയതയാണ് ലഹരിക്കടത്ത് കേസിന് പിന്നിലെന്നും ഷാനവാസ് കത്തില്‍ ആരോപിക്കുന്നുണ്ട്.

ജില്ലാ സെക്രട്ടറിക്കെതിരേ ആരോപണമുള്ള കത്ത് പാര്‍ട്ടി കേന്ദ്ര, നേതൃത്വത്തിന് കൈമാറാനാണ് കരുനാഗപ്പള്ളിഏരിയാ കമ്മിറ്റിയുടെ തീരുമാനം..ലഹരിക്കടത്ത് കേസില്‍ പിടിയിലായ വാഹനത്തിന്റെ ഉടമയായ ഷാനവാസിനെ സിപിഎമ്മില്‍ നിന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

Continue Reading