Crime
വിദ്യയ്ക്ക് ജാമ്യം.താനൊരു സ്ത്രീയാണെന്നതും ആരോഗ്യവും വയസും പരിഗണിച്ച് ജാമ്യം നൽകണമെന്നും വിദ്യ കോടതിയോട് അപേക്ഷിച്ചു

മണ്ണാർക്കാട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് ജാമ്യം. മണ്ണാർക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ഒരു കാരണവശാലും കേരളം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കണം.
വ്യാജരേഖ ഉണ്ടാക്കേണ്ട യാതൊരാവശ്യവും തനിക്കില്ലെന്നും പിജിയ്ക്ക് റാങ്ക് നേടിയാണ് വിജയിച്ചതെന്നുമാണ് കെ വിദ്യ കോടതിയിൽ അറിയിച്ചത്. താനൊരു സ്ത്രീയാണെന്നതും ആരോഗ്യവും വയസും പരിഗണിച്ച് ജാമ്യം നൽകണമെന്നും വിദ്യ കോടതിയോട് അപേക്ഷിച്ചു.പൊലീസ് കസ്റ്റഡിയിൽ ബുദ്ധിമുട്ട് ഇല്ലായിരുന്നു. അറസ്റ്റ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ്. ആരോഗ്യ സ്ഥിതി മോശമാണ്. കേസിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയില്ല. എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് കൃത്യമായി പൊലീസ് പറഞ്ഞില്ലെന്നും വിദ്യ ആരോപിച്ചു. തങ്ങൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കാം. അന്വേഷണത്തോട് പൂർണമായി സഹകരിക്കും. റിക്കവറിയ്ക്കുവേണ്ടി വീണ്ടും കസ്റ്റഡിയിൽ വിടരുത്. പാസ്‌പോർട്ട് ഹാജരാക്കാം. ഒളിവിൽ പോവില്ല. തന്നെ വീണ്ടും മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇട്ടുകൊടുക്കരുതെന്നും വിദ്യ വാദിച്ചു.എന്നാൽ വ്യാജരേഖയുണ്ടാക്കിയെന്ന് വിദ്യ സമ്മതിച്ചുവെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. കേസ് വന്നപ്പോൾ വ്യാജരേഖ നശിപ്പിച്ചുവെന്നും മൊഴിയുണ്ട്. ഇതിന്റെ അസൽ കണ്ടെത്താനായില്ല. ഈ മൊഴിയുടെ വസ്‌തുത കണ്ടെത്തണം. നോട്ടീസ് നൽകാൻ വിദ്യ വീട്ടിലുണ്ടായിരുന്നില്ലെന്നും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.
“