Connect with us

Crime

ബിനീഷ് കോടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു ഇന്ന് കാലത്ത് ബംഗളുരുവിലെ ഓഫീസിലെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരായത്

Published

on

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് മുമ്പാകെ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജാരയി. ഇ ഡിയുടെ ബംഗളൂരു ശാന്തി നഗറിലെ ഓഫസീല്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത.് രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ബിനീഷ് ഇന്ന് കാലത്ത് ഇ ഡി ഓഫീസിലെത്തിയത.് ഇത് രണ്ടാം തവണയാണ് ബിനീഷ ്‌കോടിയേരിയെ ഇ ഡി ചോദ്യം ചെയ്യുന്നത.്

കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്തതിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനൂപ് മുഹമ്മദിന് കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചെന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ചിരിക്കുന്ന മൊഴി. കേസിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാനാണ് ബംഗലൂരു ഇഡി കേസ് എടുത്തത്.

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അനൂപിനെ ഇ.ഡി. അന്വേഷണസംഘവും വിശദമായി ചോദ്യംചെയ്തിരുന്നു. കോടതിയുടെ അനുമതിയോടെ പരപ്പന അഗ്രഹാര ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യല്‍. ഇതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത.് സെപ്റ്റംബര്‍ ഒമ്പതിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷിനെ ഇ.ഡി. ചോദ്യംചെയ്തിരുന്നു. വിദേശത്ത് നിന്നുള്ള പണമിടപാട് സംബന്ധിച്ചാണ് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ മണിക്കൂറുകളോളം ചോദ്യംചെയ്തത്. ഇതിനുപിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്നും ഇ.ഡി.യെ അറിയിക്കാതെ സ്വത്ത് ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിരുന്നു.

Continue Reading