Crime
മഹുവ യെ ലോകസഭയിൽ നിന്ന് പുറത്താക്കി. ബിജെപിക്കെതിരെ തുറന്നടിച്ച് മഹുവ

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര. ചോദ്യത്തിന് പകരം കോഴ ആരോപണത്തില്‍ തെളിവില്ലാതെ ശിക്ഷിക്കപ്പെട്ടു. തനിക്കെതിരായ നടപടി അന്യായം. പുറത്താക്കിയതിലൂടെ തന്റെ നാവടക്കാനാവില്ലെന്നും നരേന്ദ്ര മോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും മൊയ്ത്ര.
പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് മഹുവ മൊയ്ത്രയുടെ രൂക്ഷ വിമര്‍ശനം. പുറത്താക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ല. ദര്‍ശന്‍ ഹിര നന്ദനിയുടെ വ്യവസായിക താല്‍പര്യത്തിനനുസൃതമായി ചോദ്യം ചോദിച്ചെന്നാണ് തനിക്കെതിരായ ആരോപണം. എന്നാല്‍ കൈക്കൂലി വാങ്ങിയതിന് റിപ്പോര്‍ട്ടില്‍ തെളിവില്ലെന്നും മഹുവ മൊയ്ത്ര.
പരാതിയും പരാതിക്കാരന്റെ സത്യവാങ്മൂലവും പരസ്പര വിരുദ്ധം. തെളിവില്ലാതെയാണ് തനിക്കെതിരായ നടപടി. അടുത്ത ആറുമാസം സിബിഐയെ ഉപയോഗിച്ച് തന്നെ വേട്ടയാടും. എന്തും നേരിടാന്‍ തയ്യാര്‍. പോരാട്ടം തുടരും. അടുത്ത 30 വര്‍ഷം സഭയ്ക്ക് അകത്തും പുറത്തും പോരാട്ടം തുടരും. ഇത് ബിജെപിയുടെ അവസാനത്തിന്റെ തുടക്കമെന്നും മഹുവ.
മഹുവയുടേത് ഗുരുതര കുറ്റമാണെന്ന് കണ്ടെത്തിയ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. ഇതോടെ മഹുവ മൊയ്ത്രയ്ക്ക് എംപി സ്ഥാനം നഷ്ടമായിയിരുന്നു.