Connect with us

Crime

കച്ചവടത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി.രാജു 45 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

Published

on

കൊച്ചി : കച്ചവടത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പി. രാജുവും സുഹൃത്തുക്കളും 45 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. രണ്ട് വര്‍ഷം മുമ്പ് പച്ചക്കറി കച്ചവടത്തില്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജു, ഡ്രൈവര്‍ ധനീഷ്, വിതുല്‍ ശങ്കര്‍, സി.വി. സായ് എന്നിവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ സ്വദേശി അഹമ്മദ് റസീനാണ് പരാതി.

സംസ്ഥാനത്ത് കൃഷി വകുപ്പ് ഭരിക്കുന്നത് സിപിഐ ആയതിനാല്‍ ഹോര്‍ട്ടി കോര്‍പ്പില്‍ സ്വാധീനമുണ്ടെന്നും തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി കൊണ്ട് വന്ന് വിറ്റാല്‍ വന്‍ ലാഭമുണ്ടാവമെന്നും പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. ലാഭവും മുടക്കുമുതലും ഒന്നും കിട്ടാതായതോടെയാണ് റസീന്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്.

ധനീഷ് പറഞ്ഞതു പ്രകാരമാണ് സിപിഐ ഓഫീസിലെത്തി അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജുവിനെ കണ്ടതെന്ന് അഹമ്മദ് റസീന്‍ പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വിറ്റാല്‍ വന്‍ ലാഭമുണ്ടാവുമെന്നും ഭരണ സ്വാധീനമുള്ളതിനാല്‍ പണം കിട്ടാന്‍ കാലതാമസമുണ്ടാവില്ലെന്നുമാണ് കൂടിക്കാഴ്ചയില്‍ പി. രാജു അറിയിച്ചത്.

ഇതുപ്രകാരം തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും പച്ചക്കറി വാങ്ങി ഹോര്‍ട്ടികോര്‍പ്പിന് വില്‍ക്കുന്നതിനായി പല തവണകളായി 62 ലക്ഷം രൂപ പി. രാജുവിന്റെ നിര്‍ദ്ദേശ പ്രകാരം ഡ്രൈവര്‍ ധനീഷിനും സുഹൃത്ത് വിതുലിനും നല്‍കി. ബാങ്ക് വഴിയാണ് പണം നല്‍കിയത്. ഇതില്‍ 17 ലക്ഷം രൂപ തിരിച്ചു നല്‍കി, ബാക്കി 45 ലക്ഷം രൂപ കിട്ടിയില്ല.

ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും പി. രാജുവിനും സംഘത്തിനും പണം കിട്ടിയതായി അറിഞ്ഞു. താന്‍ കൊടുത്ത പണത്തില്‍ നിന്നുള്ള 15 ലക്ഷം രൂപയ്‌ക്കാണ് പി. രാജു ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങിയത്. തന്റെ പണം വാങ്ങി കബളിപ്പിച്ചെന്ന് മനസിലായതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നും അഹമ്മദ് റസീന്‍്് പറഞ്ഞു.

Continue Reading