Crime
വിസ്മയ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും

കൊല്ലം: വിസ്മയ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കൊല്ലം ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത് 80 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നു എന്നത് അന്വേഷണ സംഘത്തിന് മികവാണ്. ശാസ്താം കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാവും കുറ്റപത്രം സമര്‍പ്പിക്കുക. പ്രതിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ത്തന്നെ വിചാരണയ്ക്ക് വിധേയനാക്കണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് അറിയുന്നത
ആത്മഹത്യാ പ്രേരണ ഉൾപ്പടെ ഒമ്പത് വകുപ്പുകളാണ് വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ കിരൺകുമാറിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. ഇയാൾ മാത്രമാണ് കേസിലെ പ്രതിയും.ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെയാവും കുറ്റപത്രം സമർപ്പിക്കുന്നത്. നൂറ്റിരണ്ട് പേരാണ് സാക്ഷി പട്ടികയിൽ ഉള്ളത്. വിസ്മയയുടെ മരണത്തിന് തൊട്ടടുത്ത ദിവസം അറസ്റ്റിലായ കിരൺകുമാർ ഇപ്പോഴും ജയിലിൽ തുടരുകയാണ്. അടുത്തിടെ ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. നേരത്തേ മൂന്നു തവണ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു