KERALA
സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കൂട്ടണമെന്നു പറഞ്ഞിട്ടില്ലെന്നു ഹൈക്കോടതി

കൊച്ചി∙ സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കൂട്ടണമെന്നു പറഞ്ഞിട്ടില്ലെന്നു ഹൈക്കോടതി. മദ്യവിൽപനശാലകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നു മാത്രമാണ്േകാടതി ഉത്തരവിട്ടിട്ടുള്ളത്. സമൂഹത്തിന്‍റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്നമെന്നും കോടതി വിശദീകരിച്ചു.
ഹൈക്കോടതി ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വി.എൻ സുധീരൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഒരാളോടു മദ്യപിക്കരുതെന്നു പറയാന്‍ കോടതിക്കു സാധിക്കില്ല. അങ്ങനെ ചെയ്താല്‍ അവര്‍ മറ്റു ലഹരികളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. മദ്യശാലകള്‍ക്കു മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും നടന്നു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതു മനസ്സിലാക്കിയാണ് കോടതിയുടെ ഇടപെടൽ. ഭാവി തലമുറയെ പരിഗണിച്ചാണ് ഈ വിഷയത്തില്‍ ഇടപെടുന്നതെന്നും ഹൈക്കോടതി എടുത്ത് പറഞ്ഞു.