Connect with us

KERALA

ഓണക്കിറ്റിന് കാത്തിരിക്കേണ്ട. ഇത്തവണ മഞ്ഞ കാർഡുകാർക്കു മാത്രം .

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത്തവണ ഓണക്കിറ്റ് എല്ലാവർക്കും ലഭിക്കില്ല. മഞ്ഞ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തും. ഓണക്കിറ്റ് വിതരണത്തിന്‍റെ പ്രാഥമിക ചിർച്ചയിലാണ് ഇക്കാര്യം ധാരണയിലെത്തിയത്. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കുക.

എല്ലാവർക്കും ഓണക്കിറ്റ് നൽകാന്‍ 558 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്. കഴിഞ്ഞ വർഷം 90 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് നൽകിയപ്പോൾ സർക്കാരിന് 500 കോടിരൂപയാണ് ചെലവായത്. എന്നാൽ ഇത്തവണ കാർഡ് ഉടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയർന്നുതോടെ ചെലവ് പിന്നേയും കൂടും. കൂടാതെ മുന്‍കാലങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും ഓണക്കിറ്റു നൽകിയത് കൊവിഡ് ഉൾപ്പടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്തായിരുന്നു എന്നാണ് സർക്കാർ വാദം.

Continue Reading