Connect with us

KERALA

സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം അനിവാര്യം.പാനൂര്‍ സ്‌ഫോടനം സി.പി.എം. ഉന്നത നേതൃത്വത്തിന്റെ അറിവോടെ

Published

on

കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്നും വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേരെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.  സുല്‍ത്താന്‍ ബത്തേരിയല്ല, അത് ഗണപതിവട്ടമാണ്. വിഷയം 1984-ല്‍ പ്രമോദ് മഹാജന്‍ ഉണയിച്ചതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേർത്തു.

പാനൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി. -ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മാണം നടന്നത്. സി.പി.എം. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണിത്. പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ വേണമെന്നും സുരേന്ദ്രൻ പറഞ്ഞു,. മുഖ്യമന്ത്രി മൗനം വെടിയണം. ബോംബ് സംസ്ഥാന വ്യാപകമായി ഉപയോഗിക്കാനാണോ എന്ന് സംശയമുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ആറ്റിങ്ങലിലെ സ്ഥാനാര്‍ഥി വി. മുരളീധരന്റെ വാഹനം തടഞ്ഞു. ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരാണ് പ്രതികളെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Continue Reading