Connect with us

KERALA

അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; കപട അയ്യപ്പ സ്‌നേഹമാണ് ഇതിനു പിന്നിലെന്നും പ്രതിപക്ഷ നേതാവ്

Published

on




തിരുവനന്തപുരം : ദേവസ്വം ബോര്‍ഡിനെ മുന്നില്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള കപട അയ്യപ്പ സ്‌നേഹമാണ് ഇതിനു പിന്നിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമല്ല; പിണറായി സർക്കാരിന്റെ ഭൂതകാലം ഒരു വിശ്വാസിയും മറക്കില്ല’
ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയില്‍ എത്തിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎമ്മും എല്‍ഡിഎഫും. സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താന്‍ ഇടതു സര്‍ക്കാര്‍ കൂട്ടുനിന്നത്. ആ സത്യവാങ്മൂലം ഇപ്പോഴും നിലനില്‍ക്കുകയാണ്. അതു പിന്‍വലിക്കാന്‍ തയാറുണ്ടോ എന്നതാണ് ആദ്യ ചോദ്യം. അന്ന് ആചാരസംരക്ഷണത്തിനായി നടത്തിയ നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതു പിന്‍വലിക്കാൻ സര്‍ക്കാര്‍ തയാറുണ്ടോ?

ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് തീര്‍ഥാടനം പ്രതിസന്ധിയിലായത്. മുന്‍പുണ്ടാക്കിയ ധാരണ പ്രകാരം 48 ലക്ഷം രൂപയാണ് ദേവസ്വം ബോര്‍ഡിനു നല്‍കേണ്ടത് എ.കെ.ആന്റണി സര്‍ക്കാര്‍ അത് 82 ലക്ഷമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇടതുസര്‍ക്കാര്‍ ആ പണം നല്‍കുന്നില്ല. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വി.എസ്.ശിവകുമാര്‍ ദേവസ്വം മന്ത്രിയും ആയിരുന്നപ്പോള്‍ 112 ഏക്കര്‍ ശബരിമല വികസനത്തിനായി ഏറ്റെടുത്തിരുന്നു. അതിനു പകരം ഇടുക്കിയില്‍ 112 ഏക്കര്‍ വനംവകുപ്പിനു നല്‍കുകയും ചെയ്തിരുന്നു. പല വികസന പരിപാടികളാണ് യുഡിഎഫ് സര്‍ക്കാര്‍ ശബരിമലയില്‍ നടത്തിയത്. കഴിഞ്ഞ ഒമ്പതര വര്‍ഷമായി ഒരു വികസനവും നടത്താത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അയ്യപ്പ സംഗമവുമായി വരുന്ന സര്‍ക്കാരും മുഖ്യമന്ത്രിയും ഈ ചോദ്യങ്ങള്‍ക്കു മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ്  ആവശ്യപ്പെട്ടു. 

Continue Reading