Connect with us

KERALA

വിഴിഞ്ഞത്ത് എൽ ഡി എഫിൽ നിന്ന് വാർഡ് പിടിച്ചെടുത്ത് യുഡി എഫ് . ബിജെ പിക്ക് നിരാശ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർഥി കെ.എച്ച്. സുധീർഖാൻ 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയെ തോൽപിച്ചത്‌. എൽഡിഎഫിന്റെ സിറ്റിങ് സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്‌. ഇതോടെ യുഡിഎഫിന് നഗരസഭയിൽ 20 സീറ്റായി. കഴിഞ്ഞ തവണ 10 സീറ്റായിരുന്നു നഗരസഭയിൽ യുഡിഎഫിനുണ്ടായിരുന്നത്. വിഴിഞ്ഞം കൂടി നേടിയതോടെ സീറ്റ് എണ്ണം ഇരട്ടിയാക്കാനായതാണ് ഇത്തവണത്തെ യുഡിഎഫിന്റെ നേട്ടം. എൽഡിഎഫിന് 29 സീറ്റുണ്ട്.

സ്വന്തം നിലയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടായിരുന്ന ബിജെപിയുടെ മോഹവും പൊലിഞ്ഞ് മൂന്നാം സ്ഥാനത്തായി. കോർപ്പറേഷനിലെ 101 വാർഡുകളിൽ 50 സീറ്റാണ് ബിജെപിക്കുള്ളത്‌, വിഴിഞ്ഞത്ത് ശക്തമായി ഇറങ്ങിയതോടെ വാർഡിൽ ത്രികോണ മത്സരത്തിന്റെ പ്രതീതിയുണ്ടായിരുന്നു. നിലവിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായാണ് ബിജെപി ഭരണം നടത്തുന്നത്.

ഐഎൻടിയുസി നേതാവും ഹാർബർ വാർഡിലെ മുൻകൗൺസിലറുമായിരുന്നു സുധീർഖാൻ. സിപിഎം ലോക്കൽ കമ്മിറ്റിയംഗം എൻ.നൗഷാദാണ് എൽഡിഎഫിനായി മത്സരിച്ചത്. മുൻ ഏരിയാ പ്രസിഡന്റും വിഴിഞ്ഞം ഗ്രാമപ്പഞ്ചായത്തംഗവുമായിരുന്ന സർവശക്തിപുരം ബിനുവായിരുന്നു ബിജെപി സ്ഥാനാർഥി.

Continue Reading