KERALA
നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് തുടങ്ങും
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് തുടങ്ങുമെന്ന് സ്പീക്കർ എം.ബി.രാജേഷ് അറിയിച്ചു. പൂർണമായും നിയമനിർമാണത്തിന് മാത്രമായാണ് നിയമസഭ ചെരുന്നതെന്നും അദ്ദേഹം പറഞ്ഞു. 19 ദിവസത്തെ സമ്മേളനത്തിൽ നിയമനിർമാണവുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രമാകും നടക്കുക. നവംബർ 12 വരെയാണ് സമ്മേളന കാലാവധി.
ചെറുകിട വ്യവസായം, കള്ളുചെത്ത്, വിവിധ സർവകലാശാല ഭേദഗതികൾ, ആരോഗ്യം തുടങ്ങി നിരവധി ബില്ലുകൾ സമ്മേളന കാലയളവിൽ ചർച്ചയ്ക്ക് വരും. 45 ഓർഡിനൻസുകൾ ബില്ലുകളായി മാറും. കോവിഡ് സാഹചര്യത്തിൽ നിരവധി ഓർഡിനൻസുകൾ പുറത്തിറക്കിയിരുന്നു.
സമ്മേളന കാലയളവിൽ സന്ദർശന ഗാലറിയിൽ നിയന്ത്രിതമായി ആളുകളെ പ്രവേശിപ്പിക്കും. നവംബർ ഒന്നോടെ സഭാ നടപടികൾ പേപ്പർ രഹിതമാകുമെന്ന് സ്പീക്കർ പറഞ്ഞു.
