Connect with us

KERALA

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിക്കും.കൊട്ടിക്കലാശം പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ആവേശത്തോടെയുള്ള കൊട്ടിക്കലാശം പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് വൈകിട്ട് ആറുമണിയോടെ പ്രചരണം അവസാനിപ്പിക്കണം. നിലവിലെ സാഹചര്യത്തിൽ മുൻകാലങ്ങളിലേതുപോലെയുള്ള കൊട്ടിക്കലാശം ഇത്തവണ അനുവദിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ വ്യക്തമാക്കി. പൊതു ഇടങ്ങളിൽ വന്ന് ആൾകൂട്ടമായി വന്നുള്ള പ്രകടനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ഗുരുതരമായ ചട്ട ലംഘനങ്ങൾ സംബന്ധിച്ച പരാതികൾ ഒന്നും തന്നെ വന്നിട്ടില്ല. ചെറിയ പരാതികൾ മാത്രമാണ് ഇതുവരെ വന്നിട്ടുള്ളത്. ഇവയൊക്കെ കൃത്യസമയത്ത് ജില്ലാ തലത്തിലും താലൂക്ക് തലത്തിലും പരിഹരിക്കുന്നുണ്ട്. കോവിഡ് കാലത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളും കമ്മീഷനോട് സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് പ്രചാരണപ്രവർത്തനങ്ങൾ നടന്നത്. ചെറിയ ചില ലംഘനങ്ങൾ ഉണ്ടായത് ജില്ലാ കളക്ടർ ഇടപെട്ട് പരിഹരിക്കും. തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വോട്ടിങ് മെഷിനിൽ സ്ഥാനാർഥികളെ ക്രമമനുസരിച്ച് രേഖപ്പെടുത്തുന്നത് പൂർത്തിയായി. ഏഴാം തിയതി പോളിങ് സാമഗ്രികൾ വിതരണം ചെയ്യും. ഇതിനോടൊപ്പം തന്നെ ഉദ്യോഗസ്ഥർക്കുള്ള മാസ്ക്, ഫെയ്സ് ഷീൽഡ്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവയും വിതരണം ചെയ്യും.

കോവിഡ് പോസിറ്റിവായവർ, ക്വാറന്റീനിൽ ഉള്ളവർ എന്നിവരുടെ പോളിങ്ങിന് തലേന്ന് വൈകിട്ട് മൂന്നുമണിവരെ തയ്യാറാക്കുന്ന ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കൊക്കെ തപാൽ വോട്ട് അനുവദിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ബാലറ്റ് പേപ്പർ അവരുടെ അടുത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പോളിങ്ങിന് തലേന്ന് വൈകിട്ട് മൂന്നിന് ശേഷം കോവിഡ് പോസിറ്റിവാകുകയോ ക്വാറന്റീനിൽ ആകുകയോ ചെയ്യുന്നവർക്ക് പോളിങ് സ്റ്റേഷനിൽ എത്തി വോട്ട് ചെയ്യാൻ അനുവാദമുണ്ടാകും. ഇവർ പിപിഇ കിറ്റ് ധരിച്ച് വൈകിട്ട് ആറിന് മുമ്പ് പോളിങ് ബൂത്തിലെത്തണം. സാധാരണ വോട്ടർമാർ എല്ലാവരും വോട്ട് ചെയ്തതിന് ശേഷം ഇവർക്ക് വോട്ട് ചെയ്യാം. ഇവർ ബൂത്തിനുള്ളിൽ കയറുന്നതിന് മുമ്പ് പോളിങ് ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും പിപിഇ കിറ്റ് ധരിച്ചിരിക്കണം. ഇവർക്കുള്ള പിപിഇ കിറ്റ് ആരോഗ്യ വകുപ്പുന്റെ സഹായത്തോടെ വിതരണം ചെയ്യും. പോളിങ്ങിനായി ഉപയോഗിക്കുന്ന പിപിഇ കിറ്റുൾപ്പെടെയുള്ള മാലിന്യങ്ങൾ അതാത് തദ്ദേശഭരണ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading