Connect with us

KERALA

അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക്.

Published

on

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്നതിലേക്കാണ് ഇപ്പോൾ ഇഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് കമ്പനിക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചോ എന്ന് പരിശോധിക്കുന്നതിനൊപ്പം പിണറായി വിജയനും സിഎംആർഎല്ലും തമ്മിലുള്ള ബന്ധവും അന്വേഷണ പരിധിയിൽ വരുന്നു.

പിണറായി വിജയൻ ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപാണ് അദ്ദേഹത്തിന്റെ മകൾ വീണ വിജയന് സിഎംആർഎല്ലിന്റെ അനുബന്ധ സ്ഥാപനത്തിൽ നിന്ന് 50 ലക്ഷം രൂപ വായ്പ ലഭിച്ചത്. അദ്ദേഹം അധികാരമേറ്റതിന് പിന്നാലെ എക്സാലോജിക്കിന് കമ്പനിയുമായി പുതിയ കരാറുകൾ ലഭിക്കുകയും ചെയ്തു. ഈ കരാർ നടപടികളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ടോ എന്നും മകൾക്ക് ലഭിച്ച സാമ്പത്തിക നേട്ടങ്ങൾക്ക് പകരമായി സർക്കാർ തലത്തിൽ സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി എന്തെങ്കിലും തരത്തിലുള്ള തെളിവുകൾ ലഭിക്കുകയാണെങ്കിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക് വിളിപ്പിക്കാനാണ് ഇഡിയുടെ നീക്കം. നിലവിൽ പിണറായി വിജയനെതിരെ നേരിട്ടുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യത്തിലേക്കും ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി തീരുമാനിച്ചിട്ടുണ്ട്. വീണ വിജയനെ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതൽ വ്യക്തികൾക്ക് സമൻസ് അയക്കാനുള്ള നടപടികളും ഇഡി ആരംഭിച്ചു കഴിഞ്ഞു.

Continue Reading