KERALA
കനത്ത മഴ തുടരും നാല് ജില്ലകളിൽ റെഡ് അലർട്ട്
ബാണാസുരസാഗര്‍ ഡാം ഷട്ടറുകള്‍ തുറക്കാന്‍ അനുമതി നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട്.
വയനാട് , കോഴിക്കോട്, പാലക്കാട് , തൃശ്ശൂര്‍, എറണാകുളം, കോട്ടയം ,ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരില്‍, മലയോര മേഖലകളില്‍ രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു.
ഇരിട്ടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടു. ഉരുള്‍പ്പൊട്ടല്‍ , മണ്ണിടിച്ചില്‍ സാധ്യതയുള്ള ജില്ലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പാലക്കാട് രാത്രി ഇടവിട്ട് ശക്തമായ മഴ കിട്ടി. നീരൊഴുക്ക് കൂടിയതിനാല്‍ മലമ്ബുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കാന്‍ സാധ്യത ഉണ്ട്.
മണ്ണാര്‍ക്കാട് ഉള്‍പ്പെടെ മലയോര മേഖലകളില്‍ ഉള്ളവരെ അകലെയുള്ള ബന്ധു വീടുകളിലേക്ക് മാറാന്‍ ഇന്നലെത്തന്നെ നിര്‍ദേശം നല്‍കിയിരുന്നു. അട്ടപ്പാടിയിലെ ഭവാനി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാട്ടില്‍ അകപ്പെട്ട് പോയ തണ്ടര്‍ ബോള്‍ട്ട് സംഘം ഇന്ന് തിരിച്ചെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ബാണാസുരസാഗര്‍ ഡാം ഷട്ടറുകള്‍ തുറക്കാന്‍ അനുമതി നല്‍കി
ബാണാസുരസാഗര്‍ ഡാമില്‍ ജല സംഭരണ നിരപ്പ് 775.00 മീറ്റര്‍ മറികടക്കുന്ന അവസരത്തില്‍സെക്കന്റില്‍ 50 ക്യുബിക് മീറ്റര്‍ വരെ വെള്ളം തുറന്ന് വിടുന്നതിനുള്ള അനുമതിനല്‍കി വയനാട് ജില്ലാ കലക്ടര്‍ ഉത്തരവ് നല്‍കി.ഇന്ന് 20.09.20 ന് 12 മണി കഴിഞ്ഞ് ഏത് സമയവും തുറന്ന് വിടാനുള്ള സാഹചര്യമാണെന്നും അധികൃതര്‍.ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 774.65 മീറ്ററാണ്.