KERALA
മുസ്ലീം ലീഗിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കണ്ണൂര്‍: വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുസ്ലീം ലീഗിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിമിന്റെ മുഴുവന്‍ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കുകയാണോ എന്നും മുസ്‌ലിം ലീഗ് മതസംഘടനയാണോ രാഷ്ട്രീയ സംഘടനയാണോയെന്ന്അവർ തന്നെ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോര്‍ഡിലെ പി.എസ്.സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോര്‍ഡാണ്. അതിന്‍റെ വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞു. നിയമസഭയില്‍ ചര്‍ച്ച നടന്നപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്‌നമാക്കി മാറ്റാനാണ് ശ്രമം. സര്‍ക്കാറിന് ഒരു പിടിവാശിയുമില്ല. മതസംഘടനങ്ങള്‍ക്ക് കാര്യം ബോധ്യമായി.എന്നാല്‍ ലീഗിന് മാത്രം ബോധ്യമായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. മുസ്ലീങ്ങളുടെ മൊത്തം അട്ടിപേറവകാശം മുസ്ലം ലീഗ് പേറി നടക്കുവാണോ. ഞങ്ങളെ കൂടെ അണി നിരക്കുന്ന മുസ്ലീങ്ങളില്ലേ. മലപ്പുറം ജില്ലയിലെ കഴിഞ്ഞ വോട്ടിംഗ് നിരനോക്കിയാല്‍ മതി. എല്‍.ഡി.എഫ് വോട്ടിംഗ് ഗ്രാഫ് വലിയ തോതില്‍ ഉയര്‍ന്നു. ഏതെങ്കിലും മതവിഭാഗത്തിന്റെ അട്ടിപേറവകാശം ലീഗിനാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാറിന്റെ വികസന പദ്ധതികളെയെല്ലാം യു.ഡി.എഫ് എതിര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ റെയിലും ജലപാതയുമെല്ലാം മികച്ച പദ്ധതികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേദ്രസർക്കാർ നയത്തിനെതിരെയും പിണറായി വിമർശനം തൊടുത്തു വിട്ടു.