Connect with us

NATIONAL

അയോധ്യ കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റ വിമുക്തരാക്കി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമല്ലെന്നും കോടതി

Published

on

ലക്‌നൗ : അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റ വിമുക്തരാക്കി.. .മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി പദ്ധതിയിട്ടിട്ടല്ലെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. 2000 പേജുളള വിധിയാണ് ജഡ്്ജ് ജസ്റ്റിസ് എസ്.കെ യാദവാണ് പ്രസ ്താവിച്ചത.് 32 പ്രതികളും കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തി.വിധി പ്രസ്ഥാവിക്കുന്നതിനെ തുടര്‍ന്ന് കോടതിപരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. 27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതിസ്ഥാനത്തുണ്ടായിരുന്നത.് . 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. ഗുഢാലോചന നടത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

വിനയ് കട്യാര്‍, സാധ്വി റിതംബര, ചംപട് റായ്, റാം വിലാസ് വേദാന്തി, ധര്‍മദാസ്, സാക്ഷി മഹാരാജ്, ബ്രജ് ഭൂഷണ്‍ ശരണ്‍ യാദവ്, പവന്‍ പാണ്ഡെ തുടങ്ങി 26 പ്രതികളാണ് വിധി പ്രസ്താവം കേള്‍ക്കുന്നതിനായി കോടതിയില്‍ എത്തിയിരുന്നത.് എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാ ഭാരതി, മഹന്ത് നൃത്യ, ഗോപാല്‍ ദാസ് എന്നിവര്‍ ഹാജരായിട്ടില്ല. കോവിഡ് ബാധിതയായതിനാലാണ് ഉമാ ഭാരതി കോടതിയിലെത്താതിരുന്നത്.

കോടതിക്കു പുറത്ത് ബാരിക്കേഡ് സ്ഥാപിച്ച് മാധ്യമങ്ങളെ നിയന്ത്രിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായില്ല.കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയില്‍ രാമജന്മഭൂമി പരിസരത്തും കൂടുതല്‍ പൊലീസിനെയും അര്‍ധസൈനികരെയും വിന്യസിപ്പിച്ചു. അധ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വിസ്തരിച്ചത്. ഇവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയെന്നാണ് വാദം.ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മഭൂമി ക്ഷേത്രനിര്‍മാണ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപട് റായ്, മുന്‍ എംപി വിനയ് കട്യാര്‍, മുന്‍ മധ്യപ്രദേശ് മന്ത്രിയും ബജ്റങ് ദള്‍ നേതാവുമായിരുന്ന ജയ്ഭാന്‍ സിങ് പവയ്യ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികള്‍. 32 പ്രതികളില്‍ 25 പേര്‍ക്കും വേണ്ടി ഹാജരാകുന്നത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകന്‍. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചു.

2 വര്‍ഷം കൊണ്ടു വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി 2017 ഏപ്രില്‍ 19ന്- ഉത്തരവിട്ടിരുന്നു. പിന്നീട് ആദ്യം ഈ വര്‍ഷം ഓഗസ്റ്റ് 31 വരെയും തുടര്‍ന്ന് ഇന്നത്തേക്കും തീയതി നീട്ടിക്കൊടുക്കുകയായിരുന്നു.

Continue Reading