Life
തുടർച്ചായായ മൂന്നാം തവണയും റിപ്പോ നിരക്ക് ഉയർത്തി

മുംബൈ: തുടർച്ചായായ മൂന്നാം തവണയും റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്. നിരക്ക് 50 പോയിന്റ് ഉയർത്തി 5.40 ശതമാനമാക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനായിട്ടാണ് മൂന്നാം ഘട്ട പലിശ വർദ്ധനവ് നടപ്പിലാക്കുന്നത്.
രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. നാണ്യപ്പെരുപ്പം പിടിച്ചുനിർത്താനായി കഴിഞ്ഞ രണ്ട് പണനയ സമിതി (എം.പി.സി) യോഗങ്ങളിലായി റിപ്പോ നിരക്ക് 0.9% വർദ്ധിപ്പിച്ചിരുന്നു. മൂന്നുമാസത്തിനിടെ ആകെ 1.40 ശതമാനമാണ് നിരക്കിലുണ്ടായ വർദ്ധനവ്.ഒരു രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് (ഇന്ത്യയുടെത് റിസർവ് ബാങ്ക്) ഏതെങ്കിലും തരത്തിലുള്ള ഫണ്ടുകളുടെ കുറവുണ്ടായാൽ വാണിജ്യ ബാങ്കുകൾക്ക് വായ്‌പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്.