Connect with us

NATIONAL

കർണാടക ബി ജെ പി യിൽ പൊട്ടിത്തെറി.സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാക്കളെ പിന്തുണച്ച് ര അണികള്‍ തെരുവിലിറങ്ങി .മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ്‍ സാവദി കോണ്‍ഗ്രസിലേക്ക്

Published

on

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ്‍ സാവദി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സാവദി അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ അണികളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പാര്‍ട്ടി വിടുന്ന പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. അതിനിടെ സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാക്കളെ പിന്തുണച്ച് രാംദുര്‍ഗ്, ജയനഗര്‍, ബെലഗാവി നോര്‍ത്ത് എന്നിവിടങ്ങളില്‍ അണികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന മുന്‍മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടാര്‍ ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ കാണും. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഷെട്ടാര്‍ ഉള്‍പ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ നിലവില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷെട്ടാര്‍ മത്സരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ നേതൃത്വം അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ദേശീയ അധ്യക്ഷനെ കാണാന്‍ അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ സുബ്ബള്ളിയില്‍ നിന്ന് ഷെട്ടാര്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.സീറ്റിനെ ചൊല്ലി പിടിവലി നടക്കുന്നതിനിടെ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ.എസ്. ഈശ്വരപ്പ രാഷ്ട്രീയത്തില്‍ വിരമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നഡ്ഡയ്ക്ക് കത്തയച്ചിരുന്നു.

Continue Reading