Connect with us

KERALA

ഷെട്ടി നല്‍കിയ രണ്ടേകാല്‍ കോടിയെച്ചൊല്ലി വിവാദം ജനസാന്ത്വന ഫണ്ടിലേക്ക് നല്‍കിയ ഫണ്ട് എവിടെപ്പോയി?

Published

on

ഷെട്ടി നല്‍കിയ രണ്ടേകാല്‍ കോടിയെച്ചൊല്ലി വിവാദം
ജനസാന്ത്വന ഫണ്ടിലേക്ക് നല്‍കിയ ഫണ്ട് എവിടെപ്പോയി?
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ടിലേക്ക് പ്രവാസി വ്യവസായിയായ ബി. ആര്‍ ഷെട്ടി നല്‍കിയ രണ്ടേകാല്‍ കോടി രൂപ കാണാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2017ല്‍ ഫണ്ട് ലഭിച്ചെന്ന് രേഖാമൂലം നല്‍കിയ മറുപടി പിന്നീട് മുഖ്യമന്ത്രി തന്നെ തിരുത്തിയതാണ് ഇപ്പോള്‍ വിവാദമാവുന്നത്. പ്രയാസമനുഭവിക്കുന്ന ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ ഫണ്ട് സമാഹരിച്ച് പൊതുജനക്ഷേമ ഫണ്ട് എന്ന നിലയില്‍ ആരംഭിച്ചതാണ് ജനസാന്ത്വന ഫണ്ട്.
2017 ജനുവരിയില്‍ പദ്ധതി ആരംഭിച്ചശേഷം മാര്‍ച്ച് ഏഴിന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ ജനസാന്ത്വന ഫണ്ട് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് രണ്ട് കോടി 25 ലക്ഷത്തി നാല്‍പത്തി ഏഴായിരത്തി മുന്നൂറ്റി അറുപത് രൂപ ലഭിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. സി.എച്ച് മുഹമ്മദ് കോയ എഡ്യൂക്കേഷന്‍ ട്രസ്റ്റ് 10,000 രൂപയും,ഡോ. ബി.ആര്‍ ഷെട്ടി, ബാലകൃഷ്ണ രത്നഗിരി പാര്‍ത്ഥന്‍ എന്നിവര്‍ ചേര്‍ന്ന് 2,25,37,360 നല്‍കിയെന്നായിരുന്നു മറുപടിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജനസാന്ത്വനം പദ്ധതിയെക്കുറിച്ച് 2019 ഫെബ്രുവരി ആറിന് കോണ്‍ഗ്രസ് അംഗമായ കെ.സി ജോസഫ് ഉന്നയിച്ച ചോദ്യത്തിന് സി.എച്ച് മുഹമ്മദ് കോയ എഡ്യൂക്കേഷന്‍ ട്രസ്റ്റില്‍ നിന്നും ആകെ പതിനായിരം രൂപ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
ബംഗളൂരു സ്വദേശികളായ രത്നഗിരി പാര്‍ത്ഥനും, ഡോ ബി ആര്‍ ഷെട്ടിയും നല്‍കിയ രണ്ട് കോടി 25 ലക്ഷത്തില്‍പ്പരം രൂപ എവിടെ പോയെന്ന് ഇതില്‍ വ്യക്തമാക്കുന്നില്ല. തനിക്ക് ലഭിച്ച അപേക്ഷകളിന്‍മേല്‍ ആര്‍ക്കും സഹായം നല്‍കിയതായും മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല. 2016-ല്‍ ഉത്തരവിറക്കിയ ഈ പദ്ധതി ഇതുവരെയും നടപ്പാക്കിയിട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.. ഇതിനു പുറമേ 348650 ആളുകള്‍ വിവിധ ജില്ലകളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് നല്‍കിയ അപേക്ഷകള്‍ നാലര വര്‍ഷത്തിലധികമായി സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെട്ടികിടക്കുകയാണ്.

Continue Reading