Connect with us

NATIONAL

ഇന്ത്യ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ഫലംവന്ന് 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്.

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ഫലംവന്ന് 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. സഖ്യത്തില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടുന്ന പാര്‍ട്ടി നേതൃത്വത്തിന് സ്വാഭാവിക അവകാശിയാകുമെന്നും അദ്ദേഹം പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യാ സഖ്യം കേവലഭൂരിപക്ഷത്തിന് വേണ്ട 272 സീറ്റുകള്‍ക്ക് മുകളില്‍ കടക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ സഖ്യത്തിന് അനുകൂല ജനവിധി ലഭിക്കുമ്പോള്‍ ചില എന്‍ഡിഎ പാര്‍ട്ടികള്‍ സഖ്യത്തിലെത്തിയേക്കുമെന്നും അവരെ സഖ്യത്തില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ജയ്‌റാം രമേശ് പറഞു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി തുടങ്ങിയ എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് തിരഞ്ഞെടുപ്പിന് ശേഷം വാതിലുകള്‍ തുറന്നിട്ടിരിക്കുമോ എന്ന ചോദ്യത്തിന്, നിതീഷ് കുമാര്‍ മലക്കംമറിച്ചിലിന്റെ മാസ്റ്ററാണെന്ന് ജയറാം രമേശ് പറഞ്ഞു.

നായിഡു 2019-ല്‍ കോണ്‍ഗ്രസ് സഖ്യത്തിലായിരുന്നു. ഇന്ത്യ സഖ്യത്തിന് ജനവിധി ലഭിക്കുമോള്‍ എന്‍ഡിഎ സഖ്യത്തിലുള്ള ചില പാര്‍ട്ടികള്‍ ചേര്‍ന്നേക്കും എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘വിജയത്തിലും ഞങ്ങള്‍ വിശാലഹൃദയരായിരിക്കും. പകപോക്കലിന്റെ രാഷ്ട്രീയമില്ല, പ്രതികാര രാഷ്ട്രീയമില്ല. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഖ്യാതമായ വിവേകാനന്ദപ്പാറയില്‍ രണ്ട് ദിവസം ധ്യാനത്തിലിരിക്കാന്‍ പോകുകയാണ്. അതേ വിവേകാനന്ദ സ്മാരകത്തില്‍നിന്നാണ്, 2022 സെപ്തംബര്‍ ഏഴിന് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. വിരമിച്ചതിന് ശേഷമുള്ള മോദിയുടെ ജീവിതം ധ്യാനത്തിലായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, ജയ്‌റാം രമേശ് പറഞ്ഞു

Continue Reading