Education
കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറിയില്ലമാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നു

തിരുവനന്തപുരം: എസ്എഫ്‌ഐക്കെതിരെ ഉയർന്ന
വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡണ്ട് പിഎംആര്‍ഷോ പറഞ്ഞു..കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറിയില്ല
ഞങ്ങള്‍ മാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നു.പരിശോധിക്കാം, വിദ്യാര്‍ത്ഥികളോട് ചോദിക്കാം.ഒരു പ്രസംഗത്തിലെ തെറ്റായ പ്രയോഗം പോലും തിരുത്താന്‍ തയ്യാറാവുകയാണ്.കൊഴിലാണ്ടിയിലെ എസ്എഫ്‌ഐ ഏര്യാ സെക്രട്ടറിയുടെ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.അതില്‍ തര്‍ക്കമില്ല.ഗൗരവമായി പരിശോധിക്കും
ഏര്യാ പ്രസിഡന്റിന്റെ ചെവി ഗുരുദേവ കൊളജിലെ അധ്യാപകന്‍ അടിച്ചു പൊളിക്കുകയായിരുന്നു.കേള്‍വി നഷ്ടമായി.അതിനെ കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല.പക്ഷെ പ്രസിഡന്റ് അധ്യാപകനോട് തട്ടി കയറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.പ്രസിഡന്റിന്റെ നടപടി ന്യായീകരിക്കുന്നില്ല.ഇപ്പോള്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ക്ക് മുമ്പേയുള്ള ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ കോളജ് തയ്യാറാകണം.എസ്എഫ്‌ഐ പ്രസിഡന്റിനെയാണ് ആദ്യം അധ്യാപകന്‍ ആക്രമിച്ചതെന്നും ആര്‍ഷോ ആരോപിച്ചു
സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് അനാവശ്യമായി എസ്എഫ്‌ഐയെ വലിച്ചിഴച്ചു.മൂന്നു പ്രവര്‍ത്തകര്‍ പ്രതിയായി.അവരെ പുറത്താക്കിയിരുന്നു.സിബിഐ റിപ്പോര്‍ട്ട് വന്നിരുന്നു.അതിലെ വിശദാംശങ്ങള്‍ എന്തുകൊണ്ടാണ് ചര്‍ച്ച ചെയ്യാത്തതെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ചോദിച്ചു