KERALA
ജോയി മുങ്ങി മരിച്ചതിന് ഉത്തരവാദി റെയിൽവേയെന്നു മന്ത്രി ശിവൻകുട്ടി.

ആലപ്പുഴ∙ തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളി ജോയി മുങ്ങി മരിച്ചതിന് ഉത്തരവാദി റെയിൽവേയെന്നു മന്ത്രി വി.ശിവൻകുട്ടി. റെയിൽവേ ലൈനുകൾക്ക് അടിയിലൂടെയാണു തോട് ഒഴുകുന്നത്. ഇവിടെ ഒന്നും ചെയ്യാൻ റെയിൽവേ സമ്മതിക്കില്ല. 1995ൽ മേയറായിരുന്നപ്പോൾ താനും ശ്രമിച്ചതാണ്. എന്നാൽ അവർ സമ്മതിച്ചില്ലെന്ന് ശിവൻകുട്ടി പറഞ്ഞു.
ട്രെയിനുകളിൽ നിന്നുള്ള എല്ലാ മാലിന്യങ്ങളും തള്ളുന്നത് ആമയിഴഞ്ചാൻ തോട്ടിലാണ്. ജോയിയുടെ കുടുംബത്തിനു റെയിൽവെ പരമാവധി നഷ്ടപരിഹാരം നൽകണം. മാലിന്യം നീക്കാൻ റെയിൽവെ നടപടിയെടുക്കണം. സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകുന്നതു ബുധനാഴ്ച മന്ത്രിസഭ തീരുമാനിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു