Connect with us

Crime

സിപിഎം സൊസൈറ്റിയിൽ വൻ ക്രമക്കേട്, 600ഓളം നിക്ഷേപകർ വഴിയാധാരം, ആത്മഹത്യ ഭീഷണിയുമായി നിക്ഷേപകൻ

Published

on

;

വയനാട്: സിപിഎം വയനാട് ജില്ല കമ്മിറ്റി ഓഫീസില്‍ ആത്മഹത്യ ചെയ്യുമെന്ന് മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും കത്ത് അയച്ച് സിപിഎം പ്രവർത്തകൻ. ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയില്‍ 14 ലക്ഷം നിക്ഷേപിച്ച് കടത്തിലായ വയനാട് സ്വദേശി നൗഷാദിന്‍റെതാണ് ആത്മഹത്യ ഭീഷണി. സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിക്ക് പണം നല്‍കിയ അറുനൂറോളം നിക്ഷേപകരാണ് നിത്യ ചെലവിന് തന്നെ പണമില്ലാത്തെ കടുത്ത സാമ്പത്തിക പ്രയാസത്തിലും മാനസികവിഷമത്തിലും കഴിയുന്നത്.

സംസ്ഥാന ക്ഷീരവകുപ്പിന്‍റെ സഹകരണത്തോടെ പ്രവർത്തിച്ചിരുന്ന ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിക്ക് മാംസ സംസ്കരണ ഫാക്ടറി ഉള്‍പ്പെടെയുള്ള വിപുലപമായ പല പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിയില്‍ 70 കോടിയോളം രൂപയാണ് 600 ആളുകളില്‍ നിന്നായി നേതാക്കള്‍ പിരിച്ചെടുത്തിരുന്നത്. എന്നാല്‍ പതിയെ താളം തെറ്റിയ പ്രവർത്തനങ്ങള്‍ വൻ തകർച്ചയിലാണ് കലാശിച്ചത്. ഇതോടെ പണം നിക്ഷേപിച്ചവരൊക്കെയും വഴിയാധാരമായി.

വലിയ പ്രതീക്ഷകളോടെ നിക്ഷേപം നടത്തിയ കുടുംബങ്ങളും ഒരു ആയുഷ്കാലം മുഴുവൻ സമ്പാദിച്ചത് നിക്ഷേപിച്ച സർക്കാർ ഉദ്യോഗസ്ഥരും അടക്കം വൻ കടക്കെണിയില്‍ വീണു. അങ്ങനെ വല്ലാത്ത ദുരിതത്തില്‍ ആയി പോയ പാർട്ടി പ്രവർത്തകനായ നൗഷാദ് ആണ് വയനാട് എകെജി സെന്‍ററില്‍ ആത്മഹത്യ ചെയ്യുമെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിക്കും ഉള്‍പ്പെടെ കത്ത് എഴുതിയിരിക്കുന്നത്. സർക്കാർ ഗ്യാരണ്ടിയുണ്ടെന്നും പാർട്ടിയുടെ പരിപൂര്‍‌ണ പിന്തുണയുണ്ടെന്നുമുള്ള സിപിഎം നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി 14 ലക്ഷം രൂപയാണ് നൗഷാദിന് നിക്ഷേപം നടത്തേണ്ടി വന്നത്.

Continue Reading