Connect with us

HEALTH

ഒറ്റ ഡോസ് മതി! ജോൺസൺ & ജോൺസണിന്റെ കോവിഡ് വാക്‌സിന് അനുമതി നൽകി

Published

on

വാഷിങ്ടൺ: കോവിഡ് വാക്‌സിനുമായി ഒട്ടേറെ കമ്പനികൾ വിപണിയിലേക്ക് എത്തിയതിനിടെ ലോകത്ത് തന്നെ ആദ്യമായി ഒറ്റഡോസ് വാക്‌സിനുമായി ജോൺസൺ & ജോൺസൺ കമ്പനി. കോവിഡിന്റെ പുതിയ വകഭേദത്തെ ഉൾപ്പെടെ തടയാൻ ഈ വാക്‌സിൻ ഫലപ്രദമാണെന്നാണ് പഠനം

ഒറ്റഡോസ് ആയതിനാൽ വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോൺസൺ & ജോൺസണിന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് ഫ്ഡിഎ അനുമതി നൽകുകയും ചെയ്തു. വാക്‌സിൻ ഉടൻ യുഎസിൽ ഉപയോഗിച്ചു തുടങ്ങും. കോവിഡ് പ്രതിസന്ധിക്ക് അറുതി വരുത്താൻ നിർണായകമായ മുന്നേറ്റമാണ് ഇതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.

കോവിഡിനെ തുടർന്ന് യുഎസിലെ മരണസംഖ്യ 5 ലക്ഷവും കടന്ന് കുതിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മൂന്നാമത്തെ വാക്‌സിന് കൂടി അമേരിക്ക അനുമതി നൽകിയത്. കോവിഡ് ഗുരുതരമായവരിൽ 85.8 ശതമാനമാണ് ജോൺസൺ & ജോൺസണിന്റെ ഒറ്റ ഡോസ് വാക്‌സിന്റെ ഫലപ്രാപ്തി. ആഫ്രിക്കയിൽ നടത്തിയ പഠനത്തിൽ 81.7 ശതമാനവും ബ്രസീലിൽ നടന്ന പഠനത്തിൽ 87.6 ശതമാനവും ഫലപ്രാപ്തി ലഭിച്ചതായാണ് റിപ്പോർട്ട്.

അനുമതി ലഭിച്ച സാഹചര്യത്തിൽ രാജ്യത്ത് ഉടനെ കുത്തിവെയ്പ്പ് ആരംഭിക്കും. തിങ്കളാഴ്ച മുതൽ രാജ്യത്ത് വാക്‌സിൻ ഡോസുകൾ എത്തിക്കും. യൂറോപ്പിലും വൈകാതെ ലോകാരോഗ്യ സംഘടനയിൽ നിന്നു അനുമതിയോടെ വാക്‌സിൻ നൽകി തുടങ്ങും.

Continue Reading