Uncategorized
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നടത്തുന്നനയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു പ്രതിഷേധമുയർത്തിക്കൊണ്ട് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു. പ്രതിപക്ഷം സഭക്ക് പുറത്ത് കുത്തിയിരിക്കുകയാണ്.
“സർക്കാർ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗവർണർ കൂട്ടുനിൽക്കുകയും ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലറുടെ നിയമനത്തിന് ഗവർണർ കൂട്ടുനിന്നു. കേരളത്തിൽ അഴിമതിക്ക് കളമൊരുക്കുന്ന ലോകായുക്ത ഓർഡിനൻസ് ഗവർണർ അംഗീകരിച്ചു. ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്ന് പ്രതിപക്ഷം ഗവർണറോട് ആവശ്യപ്പെട്ടെങ്കിലും സർക്കാരുമായി ഗൂഢാലോചന നടത്തി ഓർഡിനൻസിൽ ഒപ്പുവെയ്ക്കുകയാണ് ഗവർണർ ചെയ്തത്.സംഘപരിവാറിന്റെ ഏജന്റായി ഗവർണർ പ്രവർത്തിച്ചു. സംഘപരിവാറിന്റെ താൽപര്യങ്ങളാണ് സംരക്ഷിക്കുന്നത്. രാജ്ഭവനിൽ ആദ്യമായി ബിജെപിയുടെ സംസ്ഥാന നേതാവിനെ നിയമിക്കാൻ ഗവർണർ ആവശ്യപ്പെടുകയും സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു’. സർക്കാരും ഗവർണറും തമ്മിലുള്ള കൊടുക്കൽ വാങ്ങലാണ് ഇവിടെ നടക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.