Crime
സോളര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് . പരാതിയിൽ പറഞ്ഞ ദിവസം ക്ലിഫ് ഹൗസിലില്ല

തിരുവനന്തപുരം :സോളര്‍ കേസ് പ്രതി നൽകിയ ലൈംഗിക പീഡന ആരോപണ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്. തെളിവില്ലെന്നുകാട്ടി സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. ക്ലിഫ്ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ലായിരുന്നെന്ന് സിബിഐ കണ്ടെത്തുകയായിരുന്നു.
പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സിബിഐ പറഞ്ഞു. കേസില്‍ എ.പി.അബ്ദുല്ലക്കുട്ടിക്കും ക്ലീന്‍ ചിറ്റ് നൽകി. നേരത്തെ കേസിലുള്‍പ്പെട്ട കെ.സി.വേണുഗോപാലിനും എ.പി.അനിൽകുമാറിനും ഹൈബി ഈഡനും അടൂർ പ്രകാശിനും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതോടെ സോളാർ പീഡന കേസ് തന്നെ ഇല്ലാതായി.