Connect with us

Crime

ദിവ്യ ഒളിവിൽ : സ്വന്തം വീട്ടിലും ബന്ധുവീട്ടിലും ഇല്ലെന്ന് പോലീസ്: പ്രശാന്തൻ്റെ പരാതി വ്യാജം ?

Published

on

ദിവ്യ ഒളിവിൽ : സ്വന്തം വീട്ടിലും ബന്ധുവീട്ടിലും ഇല്ലെന്ന് പോലീസ്: പ്രശാ പരാതി വ്യാജം ?

കണ്ണൂർ:എ.ഡി.എം.   കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തതോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഒളിവിലെന്ന് സൂചന. ദിവ്യയെ ചോദ്യം ചെയ്യാനുള്ള പോലീസ് നീക്കം വിജയിച്ചില്ല. ഇവരെ വീട്ടിലും ബന്ധുവീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തപ്പെട്ട പി.പി ദിവ്യ ഇന്നലെ  മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ഇതിൽ നവീൻ ബാബുവിൻ്റെ ബന്ധുക്കൾ കക്ഷി ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ഹരജി കോടതി ഇന്ന് പരിഗണിക്കും.

ഇതിനിടെ പെട്രോൾ പമ്പ് ഉടമ പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയെ പരാതിയും വ്യാജമെന്ന് സംശയം ഉയർന്നു. പെട്രോൾ പമ്പ് അനുമതിക്കായ് ഇയാൾ നൽകിയ അപേക്ഷയിലെ ഒപ്പും പേരും തമ്മിൽ വ്യത്യാസമുണ്ട്.മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതിയിലെ ഒപ്പും തമ്മിലാണ് വ്യത്യാസം. ഇതോടെ പരാതി വ്യാജമെന്ന ആരോപണം ശരിവെക്കുകയാണ്.

കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം.

പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു.

Continue Reading