Crime
സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ നിർണായകമായ വഴിത്തിരിവ്

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ നിർണായകമായ വഴിത്തിരിവിൽ. കണ്ണമ്മൂലയിലെ പെൺകുട്ടിയുടെ വീട്ടിൽ അതിഥിയായെത്തിയ സ്വാമി ഗംഗേശാനന്ദയാണ് ആക്രമിക്കപ്പെട്ടത്.
ബലാത്സംഗ കേസിൽ സ്വാമിക്കെതിരെ കേസുമെടുത്തു. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിലും പെൺകുട്ടി സ്വാമിക്കെതിരെ മൊഴി നൽകി. എന്നാൽ താൻ തന്നെയാണ് ലിംഗം മുറിച്ചതെന്നാണ് ഗംഗേശാനന്ദ ആദ്യം മൊഴി നൽകിയത്. എന്നാൽ പിന്നീട് ഇത് മാറ്റി, ഉറക്കത്തിൽ ആരോ ആക്രമിച്ചതാണെന്ന് മൊഴി നൽകി.കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും താൻ കൊല്ലാൻ ശ്രമിച്ചിട്ടില്ലെന്നും കാണിച്ച് പെൺകുട്ടി പൊലീസിനെ സമീപിച്ചതോടെ കഥ മാറി. സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നാണ് പെൺകുട്ടി പരാതി നൽകിയത്.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി സ്വാമിക്ക് അനുകൂലമായി മൊഴി നൽകി. എന്നാൽ, ഉന്നത പൊലീസുദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടെന്ന് കാട്ടി സ്വാമി ഡിജിപിക്ക് പരാതി നൽകിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കീഴിലായി. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ സ്വാമിയെ ആക്രമിച്ചത് പെൺകുട്ടിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സുഹൃത്തായ അയ്യപ്പദാസുമായി ചേർന്നാണ് പെൺകുട്ടി പദ്ധതി തയ്യാറാക്കിയത്. ഇവർ തമ്മിലുള്ള ബന്ധത്തിന് തടസം നിന്ന സ്വാമിയെ കേസിൽ പെടുത്തി ഒഴിവാക്കാനായിരുന്നു ഇരുവരുടെയും ശ്രമം.ക്രൈംബ്രാഞ്ചിന്റെ ശാസ്ത്രീയ പരിശോധനയിൽ ഗംഗേശാനന്ദ കളവ് പറഞ്ഞതാണെന്നാണ് കണ്ടെത്തൽ. സംഭവദിവസം ഇരുവരും കൊല്ലത്തെ കടൽത്തീരത്തിരുന്നാണ് പദ്ധതി ആസൂത്രണം ചെയ്‌തത്. കത്തി വാങ്ങി നൽകിയത് അയ്യപ്പദാസാണ്. ഗൂഗിളിൽ സെർച്ച് ചെയ്‌താണ് പെൺകുട്ടി ലിംഗം മുറിക്കുന്നതിനെ കുറിച്ച് പഠിച്ചത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെയും സഹായി അയ്യപ്പദാസിനെയും കേസിൽ പ്രതി ചേർത്തേക്കും.
2017 ഫെബ്രുവരി 20ന് രാത്രിയിലാണ് ആക്രമണം. സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നിതിനിടിയൽ ലിംഗം മുറിച്ചെന്നാണ് പെൺകുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്.