NATIONAL
കൃഷിക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം; ഇന്ത്യയെ മില്ലറ്റ് ഹബ്ബാക്കും

ന്യൂഡൽഹി:ഇന്ത്യയെ മില്ലറ്റ് ഹബ്ബാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബജറ്റ് പ്രഖ്യാപനത്തിലായിരുന്നു ധനമന്ത്രിയുടെ പരാമര്‍ശം. രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള വിത്തുകള്‍ രാജ്യത്ത് എത്തിക്കുമെന്നും കൃഷിക്കായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഏകജാലക പദ്ധതി രൂപീകരിക്കും. ഹൈദരാബാദില്‍ ശ്രീ അന്ന ഗവേഷക കേന്ദ്രം ആരംഭിക്കും. കാര്‍ഷിക ഉത്തേജക ഫണ്ട് നടപ്പിലാക്കും. ശ്രീ അന്ന പദ്ധതി നടപ്പിലാക്കും.
പിഎം മത്സ്യ യോജനയ്ക്ക് അധിക തുക വകയിരുത്തി. സഹകരണം വഴി സമൃദ്ധി എന്നതാണ് സര്‍ക്കാര്‍ നിലപാട്. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ അനുവദിക്കും. ഒപ്പം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക കൂടി ലക്ഷ്യം വയ്ക്കുന്നു.
കാര്‍ഷിക മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും. കൃഷി അനുബന്ധ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ഫണ്ട് വരും.
ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും.
- മൂന്നു ഘടകങ്ങളിലാണ് ഊന്നല്‍. 1. പൗരന്മാര്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍ – യുവാക്കള്‍ക്ക് മുന്‍ഗണന, 2. സാമ്പത്തിക വളര്‍ച്ചയും തൊഴിലും വര്‍ധിപ്പിക്കല്‍, 2. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കല്‍. ന്മ സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ സമ്പദ്ഘടനയാണ് ലക്ഷ്യം.
- 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും, 2,516 കോടി രൂപ വകയിരുത്തി.
- ബജറ്റ് മുന്‍ഗണനകള്‍: 1. സുസ്ഥിരവികസനം – എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കല്‍, 2. കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാാന വികസനം, കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് ഫണ്ട്.
- 2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ്.
- അമൃതകാലത്ത് രാജ്യത്തെ മുന്നോട്ടുനയിക്കുന്ന 7 സൂചികകള്‍ (സപ്തര്‍ഷികള്‍ മാര്‍ഗദര്‍ശികള്‍) : 1. എല്ലാവരെയും ഉള്‍ക്കൊണ്ട് വികസനം, 2. കാര്‍ഷിക വികസനം, 3. യുവജനക്ഷേമം, 4. സാമ്പത്തിക സ്ഥിരത, 5. ലക്ഷ്യം നേടല്‍, 6. അടിസ്ഥാന സൗകര്യം. സാധ്യതകളുടെ ഉപയോഗം ഉറപ്പാക്കല്‍.
- വൈദ്യശാസ്ത്ര മേഖലയില്‍ നൈപുണ്യ വികസന പദ്ധതി.
- ആദിവാസി മേഖലയില്‍ അരിവാള്‍ രോഗ നിര്‍മാര്‍ജന പദ്ധതി.
- കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഡിജിറ്റല്‍ ലൈബ്രറി.
- 157 പുതിയ നഴ്‌സിങ് കോളജുകള്‍.