Connect with us

Crime

പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിവെച്ച് കെ ഫോണിന് ഉപയോഗിച്ചത് ചൈനീസ് കേബിളെന്ന് എ ജിയുടെ കണ്ടെത്തൽ

Published

on

തിരുവനന്തപുരം: ഇന്ത്യൻ നിർമിത ഉത്‌പന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച് കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ചത് ചൈനീസ് കേബിളെന്ന് എ ജിയുടെ കണ്ടെത്തൽ. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നെത്തിച്ചതാണ്. കേബിളിന്റെ ഗുണനിലവാരത്തിൽ പദ്ധതിയുടെ പങ്കാളിയായ കെ എസ് ഇ ബിയ്ക്കും സംശയമുണ്ട്. കെ ഫോൺ ഓഡിറ്റിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.

കരാ‌ർ കമ്പനിയായ എൽ എസ് കേബിളിന് കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് (കെ എസ് ഐ ടി എൽ) നൽകിയത് അനർഹമായ സഹായമാണെന്നും ഒപ്‌റ്റിക്കൽ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്‌റ്റിക്കൽ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണെന്നും എ ജിയുടെ റിപ്പോ‌ർട്ടിൽ പറയുന്നു. കെ ഫോണിന്റെ കേബിളുകൾ ചൈനീസ് കമ്പനിയുടേതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചപ്പോൾ കെ ഫോൺ അധികൃതർ ഇത് നിഷേധിച്ചിരുന്നു.

Continue Reading