Crime
നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട സർക്കാർ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജഡ്ജിക്കെതിരെ അനാവശ്യമായി ആക്ഷേപം ഉന്നയിക്കരുതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാൻ സമയം വേണമെന്ന സർക്കാരിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.സുപ്രീം കോടതിയെ സമീപിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചതിനെത്തുടർന്ന് വിചാരണക്കോടതി നടപടികൾ നിർത്തിവച്ചിരിക്കുകയാണ്. വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷൻ പരാതി ഉന്നയിച്ചിരുന്നു.വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും നടി ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. സർക്കാർ ഹർജിക്കെതിരെ പ്രതി ദിലീപ് സുപ്രീം കോടതിയിൽ തടസഹർജി ഫയൽ ചെയ്തിരുന്നു.