NATIONAL
ബിഹാറിൽ എൻഡിഎ മുന്നിൽ.65സീറ്റുകളിൽ ഇന്ത്യ സഖ്യവും. പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 5 സീറ്റുകളിൽ ലീഡ് ചെയ്യുന്നു
ന്യൂഡൽഹി : ബിഹാറിൽ എൻഡിഎ മുന്നിൽ. എൻഡിഎ 130 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 65സീറ്റുകളിൽ ഇന്ത്യ സഖ്യവും. പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 5 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇടതു പാർട്ടികൾ ആറ് സ്ഥലത്ത് ലീഡ് ചെയ്യുന്നുണ്ട്. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 10 സീറ്റുകളിൽ മാത്രമാണ് മുന്നേറാൻ കഴിയുന്നത്. രാഘോപുരിൽ തേജസ്വി യാദവ് ലീഡ് ചെയ്യുന്നു. ആർജെഡിയുടെ ശക്തിയിലാണ് ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം. സീറ്റുകളുടെ എണ്ണത്തിൽ ബിജെപിക്ക് തൊട്ടുപിന്നിലാണ് ആർജെഡി. ബിജെപി–68 ആര്‍ജെഡി–61.
243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് എക്സിറ്റ് പോളുകളെല്ലാം. എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വലിയ മുന്നേറ്റം നടത്തില്ലെന്നാണ് പ്രവചനം.
വിജയം ആഘോഷിക്കാൻ ബിഹാറിലെ ബിജെപി ആസ്ഥാനത്ത് മധുരപലഹാരങ്ങൾ തയാറാക്കുന്നു. എൻഡിഎ മികച്ച വിജയം നേടുമെന്ന് പ്രവർത്തകർ ആത്മവിശ്വാസത്തോടെ പറയുന്നു.
