NATIONAL
ഒരേ വിമാനത്തിൽ നിതീഷ് കുമാറും തേജസ്വി യാദവും’ ഡല്‍ഹിയിൽ തിരക്കിട്ട നീക്കം

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പൂര്‍ണമായതിനു പിന്നാലെ ഡല്‍ഹി കേന്ദ്രീകരിച്ച് നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എന്നിവരുടെ നിലപാടാണ് ഇന്ത്യന്‍ രാഷ്ട്രീയം ഒറ്റുനോക്കുന്നത്. തങ്ങളുടെ ശക്തി മനസിലായതോടെ ഇരുപാര്‍ട്ടികളും അതിശക്തമായ വിലപേശലിനാണ് തയാറെടുക്കുന്നത്. ഇന്നു ഡല്‍ഹിയില്‍ എന്‍ഡിഎ യോഗവും ഇന്ത്യ മുന്നണി യോഗവും ഉണ്ട്. ബിഹാറില്‍ നിന്ന് ഒര് വിമാനത്തിലാണ് ജെഡിയു നേതാവ് നിതീഷ് കുമാറും ആര്‍എല്‍ഡി നേതാവ് തേജസ്വി യാദവും ഡല്‍ഹിക്ക് പുറപ്പെട്ടത്. നിതീഷ് എന്‍ഡിഎ യോഗത്തിനും തേജസ്വി ഇന്ത്യ സഖ്യയോഗത്തിനുമാണ് എത്തുന്നത്.
എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുമെന്നും നിതീഷും ചന്ദ്രബാബു നായിഡുവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ആന്ധ്ര പ്രദേശിന് പ്രത്യേക പദവി അടക്കം വലിയ ഉപാധികളോടെ ആണ് നായിഡുവിന്‍രെ വരവ്. ഇതുകൂടാതെ, ടിഡിപിക്കും ജനസേവ പാര്‍ട്ടിക്കും സുപ്രധാന വകുപ്പുകള്‍, എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം എന്നിവയാണ് നായിഡു മുന്നോട്ടു വയ്ക്കുന്ന ചില ഉപാധികള്‍. നിതീഷാകട്ടെ തന്റെ ആവശ്യങ്ങള്‍ യോഗത്തിനുള്ളില്‍ വ്യക്തമാക്കാമെന്ന നിലപാടിലാണ്. ഉപപ്രധാനമന്ത്രി പദം അടക്കം ആവശ്യങ്ങളാണ് നിതീഷ് മുന്നോട്ടുവയ്ക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ കെ സി വേണുഗോപാല്‍, കര്‍ണാടകയില്‍ നിന്ന് ഡി കെ ശിവകുമാര്‍ എന്നിവരടക്കം കോണ്‍ഗ്രസ് നേതാക്കളാണ് ടിഡിപി, ജെഡിയു നേതൃത്വവുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നത്”